വെണ്ണീറിനു പകരം സൗന്ദര്യം
കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീപിടുത്തമായ മാർഷൽ ഫയറിന് ശേഷം, വിലപിടിപ്പുള്ള വസ്തുക്കൾക്കായി ചാരത്തിൽ തിരയുന്നതിനായി കുടുംബങ്ങളെ സഹായിക്കാമെന്ന്് ഒരു സംഘടന വാഗ്ദാനം ചെയ്തു. നശിക്കാതെ കിടപ്പുണ്ടെന്ന് കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് അവർ പരാമർശിച്ചു. അതു വളരെ കുറവായിരുന്നു. ഒരാൾ തന്റെ വിവാഹ മോതിരത്തെക്കുറിച്ച് ആർദ്രമായി സംസാരിച്ചു. അയാൾ അത് മുകൾ നിലയിലെ കിടപ്പുമുറിയിൽ തന്റെ മേശയിലാണ് വെച്ചിരുന്നത്. വീട് ഇപ്പോൾ ഇല്ലാതായി, അതിന്റെ സാധനങ്ങൾ താഴത്തെ നിലയിൽ അവശിഷ്ടങ്ങളുടെ ഒരു പാളിയായി ഉരുകിക്കിടന്നിരുന്നു. കിടപ്പുമുറി ഉണ്ടായിരുന്ന അതേ മൂലയിൽ അവർ മോതിരത്തിനായി തിരച്ചിൽ നടത്തി-പക്ഷേ വിജയിച്ചില്ല.
യെരൂശലേമിന്റെ ആസന്നമായ നാശത്തെക്കുറിച്ച് അത് ഇടിച്ചു നിരത്തപ്പെടും എന്ന് യെശയ്യാ പ്രവാചകൻ ദുഃഖത്തോടെ എഴുതി. അതുപോലെ, നമ്മൾ കെട്ടിപ്പടുത്ത ജീവിതം ചാരമായി മാറിയതായി നമുക്ക് തോന്നുന്ന സമയങ്ങളുണ്ട്. വൈകാരികമായും ആത്മീയമായും ഒന്നും അവശേഷിക്കുന്നില്ലെന്ന് നമുക്ക് തോന്നുന്നു. എന്നാൽ യെശയ്യാവ് നമുക്കു പ്രത്യാശ നൽകുന്നു: ''ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും ... അവൻ എന്നെ അയച്ചിരിക്കുന്നു'' (യെശയ്യാവ് 61:1-2). ദൈവം നമ്മുടെ ദുരന്തത്തെ മഹത്വമാക്കി മാറ്റുന്നു: '[അവൻ] അവർക്ക് വെണ്ണീറിന്നു പകരം അലങ്കാരമാല നൽകും' (വാ. 3). 'അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടു പോക്കുകയും ചെയ്യും” എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 4).
ആ മാർഷൽ ഫയർ മേഖലയിൽൽ, ഒരു സ്ത്രീ അതിനെതിർവശത്തുള്ള ചാരക്കൂമ്പാരത്തിൽ തിരഞ്ഞു. അവിടെ, അവളുടെ ഭർത്താവിന്റെ വിവാഹ മോതിരം അതിന്റെ കേസിനകത്ത് ഭദ്രമായി കിടപ്പുണ്ടായിരുന്നു. നിങ്ങളുടെ നിരാശയിൽ, ദൈവം നിങ്ങളുടെ ചാരത്തിൽ എത്തുകയും യഥാർത്ഥത്തിൽ വിലയേറിയ ഒരു വസ്തുവിനെ പുറത്തെടുക്കുകയും ചെയ്യുന്നു - നിങ്ങളെ.
ഉള്ളിലെ മാസ്റ്റർപീസ്
ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് കലകളുടെ ശേഖരം ഉൾക്കൊള്ളുന്ന തായ് വാനിലെ നാഷണൽ പാലസ് മ്യൂസിയത്തിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് ദി അറ്റ്‌ലാന്റിക്കിൽ എഴുത്തുകാരൻ ആർതർ സി. ബ്രൂക്ക്‌സ് പറയുന്നുണ്ട്. മ്യൂസിയം ഗൈഡ് ചോദിച്ചു, “ഇനിയും തുടങ്ങാനിരിക്കുന്ന ഒരു കലാസൃഷ്ടി സങ്കൽപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” ബ്രൂക്ക്‌സ് പറഞ്ഞു, “ഒരു ശൂന്യമായ ക്യാൻവാസ്, ഞാൻ ഊഹിക്കുന്നു.” ഗൈഡ് മറുപടി പറഞ്ഞു, “അത് കാണാൻ മറ്റൊരു വഴിയുണ്ട്: കല ഇതിനകം നിലവിലുണ്ട്, കലാകാരന്മാരുടെ ജോലി അത് വെളിപ്പെടുത്തുക മാത്രമാണ്.”
ചിലപ്പോൾ “പ്രവൃത്തി” അല്ലെങ്കിൽ “മാസ്റ്റർപീസ്” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന കൈപ്പണി എന്ന പദം, ഗ്രീക്ക് പദമായ poiema യിൽ നിന്നാണ് വന്നത്, അതിൽ നിന്നാണ് നമ്മുടെ കവിത (poetry) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കലാസൃഷ്ടികളായും ജീവിക്കുന്ന കവിതകളായുമായിട്ടാണ്. എന്നിരുന്നാലും, നമ്മുടെ കല അവ്യക്തമായിത്തീർന്നിരിക്കുന്നു: “അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്ന നിങ്ങളെ” (വാ. 1). മ്യൂസിയം ഗൈഡിന്റെ വാക്കുകൾ വ്യാഖ്യാനിച്ചാൽ, “[നമ്മുടെ] കല ഇതിനകം അവിടെയുണ്ട്, അത് വെളിപ്പെടുത്തുന്നത് ദൈവിക കലാകാരന്റെ ജോലിയാണ്'' എന്നു വ്യക്തം. അവന്റെ മാസ്റ്റർപീസുകളായ ദൈവം നമ്മെ പുനഃസ്ഥാപിക്കുകയാണ്: “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹംനിമിത്തം നമ്മെ ജീവിപ്പിച്ചു” (വാ. 4-5).
വെല്ലുവിളികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ദൈവിക കലാകാരൻ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ നമുക്ക് ആശ്വസിക്കാം: “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു്” (ഫിലിപ്പിയർ 2:13). ദൈവം തന്റെ മാസ്റ്റർപീസ് വെളിപ്പെടുത്താൻ നിങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് അറിയുക.
ഒട്ടും സാധ്യതയില്ലാത്തത്
മിന്നുന്ന ആസ്റ്റൺ-മാർട്ടിൻസും മറ്റ് ആഡംബര സ്‌പോർട്‌സ് കാറുകളും ശരവേഗത്തിൽ പായിക്കുന്ന, സാധാരണ ജീവിതത്തിൽ കാണാത്ത ഡ്രൈവർമാരായ ചാരന്മാരെ ഹോളിവുഡ് നമുക്ക് നൽകുന്നു. എന്നാൽ മുൻ സിഐഎ മേധാവി ജോനാ മെൻഡസ് യഥാർത്ഥ കാര്യത്തിന്റെ വിപരീത ചിത്രമാണ് വരയ്ക്കുന്നത്. ഒരു ഏജന്റ് “ഒരു ചെറിയ നരച്ച മനുഷ്യൻ” ആയിരിക്കണം, അവൾ പറയുന്നു, മിന്നുന്നവനല്ല, പെട്ടെന്നു ശ്രദ്ധിക്കപ്പെടാത്തവൻ. “അവർ മറഞ്ഞിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.” ഏജന്റുമാരെപ്പോലെ പ്രത്യക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്തവരാണ് മികച്ച ഏജന്റുമാർ.
യിസ്രായേലിന്റെ രണ്ട് ചാരന്മാർ യെരീഹോയിലേക്ക് നുഴഞ്ഞുകയറിപ്പോൾ, അവരെ രാജാവിന്റെ പടയാളികളിൽ നിന്ന് മറച്ചത് രാഹാബ് ആയിരുന്നു (യോശുവ 2:4). ഒരു ചാരവനിതയായി ദൈവം നിയമിക്കാൻ സാധ്യതയില്ലാത്ത വ്യക്തിയായിരുന്നു അവൾ, കാരണം അവൾക്കെതിരെ മൂന്ന് തടസ്സങ്ങൾ ഉണ്ടായിരുന്നു: അവൾ ഒരു കനാന്യയും ഒരു സ്ത്രീയും ഒരു വേശ്യയും ആയിരുന്നു. എന്നിട്ടും രാഹാബ് യിസ്രായേല്യരുടെ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നു: “നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു” (വാ. 11). അവൾ ദൈവത്തിന്റെ ചാരന്മാരെ മേൽക്കൂരയിൽ ചണത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചു, അവരെ രക്ഷപ്പെടാൻ സഹായിച്ചു. അവളുടെ വിശ്വാസത്തിന് ദൈവം പ്രതിഫലം നൽകി: “രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു” (6:25).
ചിലപ്പോൾ നമ്മൾ ദൈവത്താൽ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്ന് തോന്നിയേക്കാം. ഒരുപക്ഷേ നമുക്ക് ശാരീരിക പരിമിതികളുണ്ടാകാം, നയിക്കാൻ വേണ്ടത്ര “തിളക്കം” ഇല്ലായിരിക്കാം. അല്ലെങ്കിൽ കളങ്കപ്പെട്ട ഭൂതകാലമുണ്ടായിരിക്കാം. എന്നാൽ ചരിത്രത്തിൽ നിറയുന്നത് ദൈവത്താൽ വീണ്ടെടുക്കപ്പെട്ട “പ്രത്യേകതകളില്ലാത്ത” വിശ്വാസികൾ, അവന്റെ രാജ്യത്തിനായി പ്രത്യേക ദൗത്യം ഏൽപ്പിക്കപ്പെട്ട രാഹാബിനെപ്പോലുള്ള ആളുകൾ ആണ്. ഉറപ്പുണ്ടായിരിക്കുക: നമ്മിൽ ഒട്ടും സാധ്യതയില്ലാത്തവരെക്കുറിച്ചുപോലും ദൈവിക ഉദ്ദേശ്യങ്ങൾ അവനുണ്ട്.
മാറ്റമില്ലാത്ത ദൈവം
ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ ഒരു ബൂട്ട് പതിഞ്ഞ അടയാളത്തിന്റെ ഫോട്ടോ വളരെ പ്രസിദ്ധമാണ്. 1969-ൽ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിൻ ചന്ദ്രനിൽ അവശേഷിപ്പിച്ച കാൽപ്പാടാണിത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ ആ കാൽപ്പാടുകൾ അവിടെയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാറ്റോ വെള്ളമോ ഇല്ലാത്തിനാൽ ചന്ദ്രനിലെ യാതൊന്നും ഇല്ലാതാകില്ല, അതിനാൽ ചന്ദ്ര ഭൂപ്രകൃതിയിൽ സംഭവിക്കുന്നത് അവിടെത്തന്നെ നിലനിൽക്കും.
ദൈവത്തിന്റെ തന്നെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അതിലും ഗംഭീരമാണ്. യാക്കോബ് എഴുതുന്നു, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17). നമ്മുടെ സ്വന്തം പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അപ്പൊസ്തലൻ ഇത് പ്രതിപാദിക്കുന്നു: “നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ ... അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” (വാ. 2). എന്തുകൊണ്ട്? കാരണം, വലിയവനും മാറ്റമില്ലാത്തവനുമായ ഒരു ദൈവം നമ്മെ സ്‌നേഹിക്കുന്നു!
കഷ്ടകാലങ്ങളിൽ, ദൈവത്തിന്റെ നിരന്തരമായ കരുതൽ നാം ഓർക്കേണ്ടതുണ്ട്. “നിന്റെ വിശ്വസ്തത മഹത്തരമാണ്” എന്ന മഹത്തായ സ്തുതിഗീതത്തിലെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം: “നിന്നിൽ ഗതിഭേദത്താലുള്ള ആച്ഛാദനം ഇല്ല; / നീ മാറുന്നില്ല, നിന്റെ കരുണ, അവ പരാജയപ്പെടുന്നില്ല; / നീ എങ്ങനെയായിരുന്നോ അതുപോലെ തന്നെ എന്നേക്കും ആയിരിക്കും.'' അതെ, നമ്മുടെ ദൈവം തന്റെ ശാശ്വതമായ കാൽപ്പാടുകൾ നമ്മുടെ ലോകത്തിൽ അവശേഷിപ്പിച്ചിരിക്കുന്നു. അവൻ എപ്പോഴും നമുക്കൊപ്പം ഉണ്ടാകും. അവന്റെ വിശ്വസ്തത വലുതാണ്.
ഹൃദയത്തിന്റെ സ്ഥലങ്ങൾ
ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിസ്‌കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്‌സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.
ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).
തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു - ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.
ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്‌നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം.
മുത്തശ്ശി ഗവേഷണം
എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്‌കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. 'മനോഹരമായ ഘടകം' എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം-അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ 'ആരാധനാ' പാത്രങ്ങളാണ്.
'ശരി, അതു വ്യക്തമാണല്ലോ!' എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: ''അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.''
ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു ''എംആർഐ ചിത്രം'' വരയ്ക്കുന്നു: ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്‌നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും'' (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, 'നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.' സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: 'അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു' (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: 'യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു' (സങ്കീർത്തനം 149:4).
നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.
ദൈവം നമ്മോട് സംസാരിക്കുന്നു
എനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പലപ്പോഴും, അത്തരം കോളുകൾ വോയ്‌സ്‌മെയിലിലേക്ക് പോകാൻ അനുവദിക്കുകയാണു ഞാൻ ചെയ്യുന്നത്. എന്നാൽ ഇത്തവണ ഞാൻ അത് എടുത്തു. വിളിച്ച അപരിചിതനായ ആൾ, ഒരു ചെറിയ ബൈബിൾ ഭാഗം പങ്കിടാൻ എനിക്ക് ഒരു മിനിറ്റ് സമയമുണ്ടോ എന്ന് വിനീതമായി ചോദിച്ചു. ദൈവം എങ്ങനെ ''അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുനീക്കും'' എന്ന വെളിപ്പാട് 21:3-5 ഭാഗം അദ്ദേഹം ഉദ്ധരിച്ചു. തുടർന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു, അവൻ നമ്മുടെ ഉറപ്പും പ്രത്യാശയും ആയിരിക്കുന്നു. എന്റെ വ്യക്തിപരമായ രക്ഷകനായി യേശുവിനെ എനിക്കറിയാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിളിച്ചയാളിന് എന്നോട് 'സാക്ഷിക്കുക' എന്ന ഉദ്ദേശ്യമായിരുന്നില്ല ഉണ്ടായിരുന്നത്്. പകരം, എന്നോടൊപ്പം പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പ്രോത്സാഹനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ആ വിളി എന്നെ തിരുവെഴുത്തിലെ മറ്റൊരു 'വിളി'യെ ഓർമ്മിപ്പിച്ചു - ദൈവം അർദ്ധരാത്രിയിൽ ശമൂവേലിനെ വിളിച്ചു (1 ശമൂവേൽ 3:4-10).വൃദ്ധ പുരോഹിതനായ ഏലിയാണെന്ന് കരുതി ശമൂവേൽ മൂന്നു പ്രാവശ്യം അവന്റെയടുത്തക്ക് ടിച്ചെന്നു. അവസാനമായി, ഏലിയുടെ നിർദ്ദേശപ്രകാരം, ദൈവം തന്നെ വിളിക്കുകയാണെന്ന് ശമൂവേൽ മനസ്സിലാക്കി: "അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു'' (വാക്യം 10) എന്ന് അവൻ പ്‌രതിവചിച്ചു. അതുപോലെ, നമ്മുടെ ദിനരാത്രങ്ങളിൽ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കാം. നാം 'ഫോണെടുക്കണം,' അതിനർത്ഥം അവന്റെ സാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുക എന്നതാണ്.
തുടർന്ന് ഞാൻ മറ്റൊരു വിധത്തിൽ 'വിളിയെ'ക്കുറിച്ച് ചിന്തിച്ചു. നമ്മൾ ചിലപ്പോൾ മറ്റൊരാൾക്കുള്ള ദൈവവചനങ്ങളുടെ സന്ദേശവാഹകരായാലോ? മറ്റുള്ളവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് ഒരു സുഹൃത്തിനെ ഫോൺ ചെയ്ത് ചോദിക്കാം, ''ഇന്ന് ഞാൻ താങ്കളോടൊപ്പം പ്രാർത്ഥിക്കട്ടെ?''
ജീവിതത്തിന്റെ അർത്ഥം
അർജന്റീനിയൻ എഴുത്തുകാരനായ ജോർജ് ലൂയിസ് ബോർഗസിന്റെ ഒരു ചെറുകഥ, “മരണത്തിൽ നിന്നു മനുഷ്യരെ ശുദ്ധീകരിക്കുന്ന ഒരു രഹസ്യ നദിയിൽ’’ നിന്ന് കുടിക്കുന്ന ഒരു റോമൻ പട്ടാളക്കാരനായ മാർക്കസ് രൂഫസിനെക്കുറിച്ച് പറയുന്നു. എന്നിരുന്നാലും, കാലക്രമേണ, അമർത്യതയെ മാത്രമല്ല അത് തകർത്തതെന്ന് മാർക്കസ് മനസ്സിലാക്കുന്നു - പരിധികളില്ലാത്ത ജീവിതം പ്രാധാന്യമില്ലാത്ത ജീവിതവുമായിരുന്നു. സത്യത്തിൽ മരണം തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. മാർക്കസ് ഒരു മറുമരുന്ന് കണ്ടെത്തുന്നു - ശുദ്ധജലത്തിന്റെ ഒരു നീരുറവ. അതിൽ നിന്ന് കുടിച്ച ശേഷം, അവൻ ഒരു മുള്ളിൽ കൈ ഉരസുന്നു, അവന്റെ പുനഃസ്ഥാപിക്കപ്പെട്ട മരണത്തെ സൂചിപ്പിക്കുന്ന ഒരു തുള്ളി രക്തം പൊടിയുന്നു.
മാർക്കസിനെപ്പോലെ, ജീവിതത്തിന്റെ തകർച്ചയിലും മരണത്തിന്റെ യാഥാർത്ഥ്യത്തിലും നാമും ചിലപ്പോൾ നിരാശരാണ് (സങ്കീർത്തനം 88:3). മരണം ജീവിതത്തിന് പ്രാധാന്യം നൽകുന്നുവെന്ന് നാം സമ്മതിക്കുന്നു. എന്നാൽ ഇവിടെയാണ് കഥകൾ വ്യതിചലിക്കുന്നത്. മാർക്കസിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നത് ക്രിസ്തുവിന്റെ മരണത്തിലാണെന്ന് നമുക്കറിയാം. ക്രൂശിൽ തന്റെ രക്തം ചൊരിഞ്ഞുകൊണ്ട്, ക്രിസ്തു മരണത്തെ കീഴടക്കി, അതിനെ നീക്കി വിജയം കൈവരിച്ചു (1 കൊരിന്ത്യർ 15:54). നമ്മെ സംബന്ധിച്ചിടത്തോളം മറുമരുന്ന് യേശുക്രിസ്തു എന്ന “ജീവജലം’’ ആണ്' (യോഹന്നാൻ 4:10). നാം അത് കുടിക്കുന്നതിനാൽ, ജീവിതം, മരണം, അനശ്വരമായ ജീവിതം എന്നിവയുടെ എല്ലാ നിയമങ്ങൾക്കും മാറ്റം വന്നു (1 കൊരിന്ത്യർ 15:52).
ശാരീരിക മരണത്തിൽ നിന്ന് നാം രക്ഷപ്പെടില്ല എന്നതുസത്യമാണ്, പക്ഷേ അതല്ല കാര്യം. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നമ്മുടെ എല്ലാ നിരാശയും യേശു തകിടംമറിക്കുന്നു (എബ്രായർ 2:11-15). ക്രിസ്തുവിൽ, സ്വർഗത്തെക്കുറിച്ചുള്ള പ്രത്യാശയുടെയും അവനോടൊപ്പമുള്ള നിത്യജീവിതത്തിന്റെ അർത്ഥവത്തായ സന്തോഷത്തിന്റെയും ഉറപ്പു നമുക്കു ലഭിക്കുന്നു.
ദൈവത്തിന്റെ സ്‌നേഹം
1917 ൽ, കാലിഫോർണിയയിലെ ഒരു ബിസിനസുകാരനായ ഫ്രെഡറിക് ലേമാൻ, സാമ്പത്തികത്തകർച്ച നേരിട്ട സമയത്ത് “ദൈവത്തിന്റെ സ്‌നേഹം’’ എന്ന ഗാനത്തിന്റെ വരികൾ എഴുതി. അദ്ദേഹത്തിന്റെ പ്രചോദനം, ആദ്യ രണ്ട് ചരണങ്ങൾ പെട്ടെന്ന് എഴുതാൻ പ്രേരിപ്പിച്ചു, പക്ഷേ മൂന്നാമത്തേതിൽ അദ്ദേഹം നിന്നുപോയി. വർഷങ്ങൾക്കുമുമ്പ് ജയിലിന്റെ ചുവരുകളിൽ എഴുതിയ ഒരു കവിത അദ്ദേഹം ഓർത്തു. ദൈവസ്‌നേഹത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം പ്രകടിപ്പിച്ചുകൊണ്ട് ഒരു തടവുകാരൻ അത് കല്ലിൽ കോറിവയ്ക്കുകയായിരുന്നു. ലേമാന്റെ സ്തുതിഗീതത്തിന്റെ അതേ വൃത്തത്തിലാണ് ആ കവിതയും എഴുതപ്പെട്ടത്. അദ്ദേഹം അത് തന്റെ മൂന്നാമത്തെ ചരണമാക്കി.
ലേമാനെയും ജയിലറയിലെ കവിയെയും പോലെ, പ്രയാസകരമായ തിരിച്ചടികൾ നാം നേരിടുന്ന സമയങ്ങളുണ്ട്. നിരാശയുടെ സമയങ്ങളിൽ, സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നതും “[ദൈവത്തിന്റെ] ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നതും’’ (സങ്കീർത്തനം 57:1) നമുക്കു നന്നായിരിക്കും. നമ്മുടെ പ്രശ്‌നങ്ങളിൽ “ദൈവത്തെ വിളിച്ചപേക്കുന്നത്’’ നല്ല കാര്യമാണ് (വാ. 2), “സിംഹങ്ങളുടെ ഇടയിൽ’’ ആയിരിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയങ്ങളെയും നമ്മുടെ നിലവിലെ പരീക്ഷണങ്ങളെയും കുറിച്ച് അവനോട് സംസാരിക്കുക (വാ. 4). കഴിഞ്ഞ കാലങ്ങളിലെ ദൈവത്തിന്റെ കരുതലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് നാം പെട്ടെന്നുതന്നെ ഓർമ്മിക്കുകയും, “ഞാൻ പാടുകയും ഞാൻ കീർത്തനം ചെയ്യുകയും. ... ഞാൻ അതികാലത്തെ ഉണരുകയും’’ (വാ. 7-8) ചെയ്യും.
“ദൈവത്തിന്റെ സ്‌നേഹം വളരെ വലുതാണ്,’’ ഈ ഗാനം ഉദ്‌ഘോഷിക്കുന്നു, “അത് അത്യുന്നത നക്ഷത്രത്തിനപ്പുറം പോകുന്നു’’ എന്ന് കൂട്ടിച്ചേർക്കുന്നു. ദൈവത്തിന്റെ സ്‌നേഹം യഥാർത്ഥത്തിൽ എത്ര മഹത്തായതാണെന്ന് - തീർച്ചയായും “സ്വർഗ്ഗത്തോളം എത്തുന്നതാണെന്ന്’’ - നാം ഉൾക്കൊള്ളേണ്ടത് നമ്മുടെ ഏറ്റവും വലിയ ആവശ്യമായ സമയത്താണ് (വാ. 10).
ആയുർദൈർഘ്യം
1990 ൽ, ഫ്രഞ്ച് ഗവേഷകർക്ക് ഒരു കമ്പ്യൂട്ടർ പ്രശ്‌നമുണ്ടായി: ജീൻ കാൽമെന്റിന്റെ പ്രായം കണക്കുകൂട്ടിയപ്പോൾ ഉണ്ടായ ഒരു ഡാറ്റാ പിശക്. അവൾക്ക് 115 വയസ്സായിരുന്നു, സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ പാരാമീറ്ററുകൾക്കു പുറത്തുള്ള ഒരു പ്രായം! ആർക്കും ഇത്രയും കാലം ജീവിക്കാൻ കഴിയില്ലെന്ന് പ്രോഗ്രാമർമാർ ഊഹിച്ചു! വാസ്തവത്തിൽ, ജീൻ 122 വയസ്സു വരെ ജീവിച്ചു.
സങ്കീർത്തനക്കാരൻ എഴുതുന്നു, “ങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം” (സങ്കീർത്തനം 90:10). നമ്മൾ ഏതു പ്രായം വരെ ജീവിച്ചാലും, ജീൻ കാൽമെന്റിന്റെ അത്രയും കാലം ജീവിച്ചാലും, ഭൂമിയിലെ നമ്മുടെ ജീവിതം തീർച്ചയായും പരിമിതമാണെന്ന് പറയുന്നതിനുള്ള ഒരു ആലങ്കാരിക മാർഗമാണിത്. നമ്മുടെ ജീവിതകാലം സ്‌നേഹവാനായ ഒരു ദൈവത്തിന്റെ പരമാധികാര കരങ്ങളിലാണ് (വാ. 5). എന്നിരുന്നാലും, ആത്മീയ മണ്ഡലത്തിൽ, “ദൈവത്തിന്റെ സമയം” യഥാർത്ഥത്തിൽ എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു: “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെ... മാത്രം ഇരിക്കുന്നു” (വാ. 4).
യേശുക്രിസ്തുവിൽ “ആയുർദൈർഘ്യം” എന്നതിന് ഒരു പുതിയ അർത്ഥം നൽകപ്പെട്ടിരിക്കുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് ”(യോഹന്നാൻ 3:36). “ഉണ്ട് ”എന്നത് വർത്തമാനകാലത്തിലാണ്: ഇപ്പോൾ, നമ്മുടെ ശാരീരിക പ്രശ്‌നങ്ങളുടെയും കണ്ണീരിന്റെയുമായ ഈ നിമിഷത്തിൽ, നമ്മുടെ ഭാവി അനുഗ്രഹിക്കപ്പെട്ടതാണ്, നമ്മുടെ ആയുസ്സ് പരിധിയില്ലാത്തതാണ്.
ഇതിൽ ഞങ്ങൾ സന്തോഷിക്കുകയും സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുന്നു, “കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും” (സങ്കീർത്തനം 90:14).